റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍!

പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള റിവ്യൂകളും അവ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുന്നതും കുറ്റകരമാക്കാനാണ് നീക്കം. സിനിമാനയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനങ്ങളും തടയാനും ശക്തമായ നടപടികള്‍ ഉണ്ടാകും.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ റിവ്യൂ ബോംബിങ്ങിലൂടെ സിനിമകളെ തകര്‍ക്കലാണ് സമീപകാലത്ത് സിനിമാ വ്യവസായം നേരിടുന്ന വലിയ വെല്ലുവിളി. സിനിമാ നിരൂപണത്തിന് പണം നല്‍കാത്തവര്‍ക്കെതിരെ അനാവശ്യ വിമര്‍ശനം ഉയര്‍ത്തി തകര്‍ക്കുന്നതും പതിവാണ്. നിര്‍മ്മാതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന റിവ്യൂ ബോംബിങ് അവസാനിപ്പിക്കുമെന്ന് കരട് സിനിമ നയം പറയുന്നു.

റിവ്യൂ ബോബിങ് അനീതിയാണ്. പണം നല്‍കി പ്രചരിപ്പിക്കുന്ന റിവ്യൂകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. സുതാര്യമായ വിവരങ്ങള്‍ക്കുള്ള സിനിമാപ്രേമികളുടെ അവകാശവും ലംഘിക്കപ്പെടുകയാണ്. മോശം അവലോകനം ഒഴിവാക്കുന്നതിന് പണം ആവശ്യപ്പെടുന്നത് പണം തട്ടിയെടുക്കലാണ്. ഇതു തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കരട് സിനിമാനയം ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയെ ഉചിതമായ ഫോറത്തിനു മുമ്പാകെ ഹാജരാക്കി പരാതിക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സൗകര്യമൊരക്കും. ഉയര്‍ന്ന നിലവാരം ഉറപ്പാക്കി ആധികാരികവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ നല്‍കുന്നതിന് ആലുകാലിക സംവിധാനം സര്‍ക്കാര്‍തലത്തില്‍ രൂപീകരിക്കുമെന്നും വാഗ്ദാനം ഉണ്ട്.

മുഖ്യധാരാ സിനിമകളെ പോലും റിവ്യൂ ബോബിങ്ങിലൂടെ നഷ്ടത്തിലേക്ക് തള്ളിയിടുന്നതിന് അറുതി വരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. സിനിമകളുടെ വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനവും തടയാനും നടപടികള്‍ ശക്തമാക്കും. പൊലീസിലെ ആന്റി പൈറസി സെല്‍ ശക്തിപ്പെടുത്തും. സമര്‍പ്പിത ഡാറ്റ കോറിഡോര്‍ വരുന്നതോടെ ഓണ്‍ലൈന്‍ വഴിയുള്ള ചോര്‍ച്ച തടയാനാകുമെന്നാണ് പ്രതീക്ഷ. ഭൗതിക സ്വത്തവകാശ നിയമത്തില്‍ നിയമവിരുദ്ധമായ സിനിമ പ്രദര്‍ശനവും ഉള്‍ക്കൊള്ളിക്കും. പബ്ലിക് ഡൊമൈനില്‍ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി സഹകരിക്കുമെന്നും കരട് സിനിമ നയത്തില്‍ സര്‍ക്കാര്‍ പറയുന്നു.

Hot this week

“ഞങ്ങള്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്”; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൈനയും കശ്യപും

പരുപ്പള്ളി കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അടുത്തിടെയാണ് ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍...

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ പുതിയ നീക്കം; പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല

സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ്...

മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട്...

മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിൽ; അർജൻ്റീന ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്

അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്....

‘എല്ലാം പോസിറ്റീവ്; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരും’; മന്ത്രി പി രാജീവ്

വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച...

Topics

“ഞങ്ങള്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്”; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൈനയും കശ്യപും

പരുപ്പള്ളി കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അടുത്തിടെയാണ് ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍...

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ പുതിയ നീക്കം; പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല

സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ്...

മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട്...

മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിൽ; അർജൻ്റീന ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്

അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്....

‘എല്ലാം പോസിറ്റീവ്; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരും’; മന്ത്രി പി രാജീവ്

വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച...

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്: സോഹ്രാൻ മംദാനിക്ക് വൻ മുന്നേറ്റം

ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി...

കന്യാസ്രീകളുടെ അറസ്റ്റിൽ  ഐഒസി;  പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം  രേഖപ്പെടുത്തി

ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ്  കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രെസിഡൻറ്റ് മാരായ അലക്സ് തോമസ്, കുര്യൻ രാജൻ, ഫണ്ട് റെയിസിഗ് ചെയർമാൻ  ജെയിംസ് പീറ്റർ, ജോയ്ന്റ്റ് ട്രെഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മറ്റി മെംബേർസ് ആയ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. സുമോദ് തോമസ് നെല്ലിക്കാല

സിനിമാ നയ രൂപീകരണ കോൺക്ലേവിന് ഇന്ന് സമാപനം, ലക്ഷ്യം സമഗ്രമായ ചലച്ചിത്ര വികസനം

മലയാള സിനിമയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സിനിമാ...
spot_img

Related Articles

Popular Categories

spot_img