7-ാം അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് സമാപിച്ചു 

മെറ്റബോളിക് ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും, പ്രതിരോധ മാർഗങ്ങളും, ക്ഷേമത്തിനുള്ള പാതകളും ചർച്ച ചെയ്ത് ഏഴാമത് അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് (AIPHC) 2025 അമൃത ആശുപത്രിയിൽ നടന്നു. കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത്, എൻഡോക്രിനോളജി , ഗ്യാസ്‌ട്രോഎന്ററോളജി എന്നീ വിഭാഗങ്ങൾ ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. “മെറ്റബോളിക് ഹെൽത്ത് മാറ്റേഴ്സ്: പാത്ത്‌വേയ്സ് ടു പ്രിവൻഷൻ & വെൽനസ്” എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിൻ്റെ പ്രമേയം.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ്. കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ, അമൃത വിശ്വവിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ, അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. അശ്വതി.എസ്., ഡോ. കെ.ആർ.തങ്കപ്പൻ,  ഡോ. ശോഭ ജോർജ്, ഡോ. പ്രിയ നായർ, ഡോ. നിഷ ഭവാനി, ഡോ. ശ്രീലക്ഷ്മി മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു.  

ഗവേഷകർ, ക്ലിനിഷ്യൻസ്, പൊതുജനാരോഗ്യ വിദഗ്ദ്ധർ എന്നിവരുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 450 ഓളം പേരാണ് പങ്കെടുത്തത്. അമേരിക്ക, ഓസ്ട്രേലിയ, ഫിൻലൻഡ്‌, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം AIPHC 2025-നെ ശ്രദ്ധേയമാക്കി.

കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പ്രിസിഷൻ മെഡിസിന്‍ (കൃത്യതാ ചികിത്സ), നോൺ-കമ്മ്യൂണിക്കബിൾ ഡിസീസുകളിലേക്കുള്ള (NCD) സംയോജിത പ്രതിരോധ മാതൃകകൾ, മൾട്ടിമോർബിഡിറ്റി (ഒന്നിലധികം രോഗാവസ്ഥകൾ), ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ, ബയോമാർക്കറുകൾ, അർബുദം നേരത്തേ കണ്ടെത്തൽ, അമിതവണ്ണവും ജീവിതശൈലീ ചികിത്സയും, പ്രമേഹ നിവാരണ പരിപാടികൾ, കൗമാരക്കാരുടെ മെറ്റബോളിക് ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച കോളാബറേറ്റീവ് മീറ്റ് വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർക്കിടയിൽ ആശയവിനിമയവും ഗവേഷണ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനുള്ള വേദിയായി മാറി. ഓറൽ-പോസ്റ്റർ അവതരണങ്ങളും ഗവേഷണ ചർച്ചകളും യുവ ശാസ്ത്രജ്ഞരും പിജി വിദ്യാർത്ഥികളും സജീവമായി പങ്കുവെച്ചു.

പ്രമേഹ ഗവേഷണ രംഗത്തെ ആഗോള പ്രശസ്തനായ ഡോ. വി. മോഹൻ്റെ പ്രഭാഷണം സമ്മേളനത്തിൻ്റെ അക്കാദമിക് നിലവാരം വർദ്ധിപ്പിച്ചു. മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാർക്ക് (South Asians) പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജീവിതശൈലി പരിഷ്കരണം പ്രധാന പ്രതിരോധ മാർഗം ആണെന്നും പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാനും, അമിതമായ കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കാനും ഡോ. മോഹൻ ഊന്നിപ്പറഞ്ഞു. 

Hot this week

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

Topics

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത്...

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ...
spot_img

Related Articles

Popular Categories

spot_img