സർക്കാരിന്റെ തിരുവനന്തപുരത്തെ ആശ സംഗമം പരിപാടിക്കെതിരെ വിമർശനവുമായി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ജനുവരി മാസത്തെ വേതനം ഇതുവരെ ലഭിച്ചില്ല. എന്നിട്ടും സർക്കാർ ലക്ഷങ്ങൾ മുടക്കി പരിപാടി നടത്തുന്നു എന്ന് ആരോപണം. ലഭിക്കാനുള്ളത് ജനുവരി മാസത്തെ ഓണറേറിയം ഇൻസെന്റീവ് തുടങ്ങിയവ. സർക്കാരിന്റെ നടപടി ധൂർത്തെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു.
അതേസമയം വിഷയത്തിൽ മറുപടിയുമായി മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി രംഗത്തെത്തി. ആശമാർക്കും ആഘോഷം വേണ്ടേ. സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു മറ്റ് സംസ്ഥാനങ്ങളിൽ ആശ മാർക്ക് ലഭിക്കുന്നത് 3500ൽ താഴെയെന്നും പ്രതികരണം. ആശാസംഗം പരിപാടി നടക്കുന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ആശമാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.



