തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് കൂലിയില്ല; പ്രതിഫലം കിട്ടാതെ സ്വകാര്യ ബസ് ജീവനക്കാർ, സബ് കലക്ടർക്ക് പരാതി നൽകി

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക ലഭിച്ചില്ലെന്ന് പരാതി. സർക്കാർ നിശ്ചയിച്ച താരിഫ് പ്രകാരം നൽകേണ്ട തുക പല സ്ഥലങ്ങളിലും വെട്ടിക്കുറച്ചെന്ന ആരോപണവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് രംഗത്തെത്തിയത്. ഇന്ധന വിലവർധനയും ചെലവും മൂലം നട്ടം തിരിയുന്ന ഡ്രൈവർമാർക്കും ഉടമകൾക്കും ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ് അധികൃതരുടെ ഈ അനാസ്ഥ.

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനും പോളിംഗ് സാമഗ്രികൾ കൊണ്ടുപോകാനുമായി വിന്യസിച്ച സ്വകാര്യ ബസുകൾക്ക് സർക്കാർ താരിഫ് പ്രകാരം പ്രതിദിനം 6,400 രൂപയാണ് വാടകയായി നൽകേണ്ടത്. തെരഞ്ഞെടുപ്പിനായി വിട്ടുകൊടുത്ത ബസുകൾ പല ഇടങ്ങളിലും മൂന്നാം ദിവസമാണ് തിരികെ നൽകിയത്. താരിഫ് അനുസരിച്ച് മൂന്ന് ദിവസത്തേക്ക് 18,300 രൂപ ലഭിക്കേണ്ടതുണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലാണ് വാടക കണക്കാക്കിയതെന്നും ആരോപണം ഉയരുന്നു.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 100 ബസുകളാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് വിട്ടുകൊടുത്തത്. ജില്ലയിൽ ആകെ മുന്നൂറോളം ബസുകൾ ഇത്തരത്തിൽ ഓടി. പല തദ്ദേശ സ്ഥാപനങ്ങളിലും പല രീതിയിലാണ് താരിഫ് കണക്കു കൂട്ടുന്നത്. വടകരയിലെ ബസുകൾക്ക് 13,200 രൂപയാണു കണക്ക്. ചിലയിടത്ത് 8,200 രൂപയും കണക്കാക്കി. ബസ് ഉടമകൾ കലക്ട‌റെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള സബ് കലക്ടറെയും കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും പാസാകുന്ന മുറയ്ക്ക് തുക നൽകുമെന്നുമാണ് അധികൃതർ അറിയിച്ചത്.

തുക തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഇപ്പോൾ ‘സർക്കാരിന്റെ കയ്യിൽ പണമില്ല’ എന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

Hot this week

ശക്തിയും സൗന്ദര്യവും ഒന്നിക്കുന്നു; ഇതാണ് ഫെനോമെനോ കരുത്ത്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഏറ്റവും ശക്തമായ ഓപ്പണ്‍-ടോപ്പ് പ്രൊഡക്ഷന്‍...

‘മോശം ഭാഷാ ഉപയോഗം’; ആർസിബി കോച്ച് ആൻഡി ഫ്ലവറിന് താക്കീതും പിഴയും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം...

സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍....

വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത്...

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

Topics

ശക്തിയും സൗന്ദര്യവും ഒന്നിക്കുന്നു; ഇതാണ് ഫെനോമെനോ കരുത്ത്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഏറ്റവും ശക്തമായ ഓപ്പണ്‍-ടോപ്പ് പ്രൊഡക്ഷന്‍...

‘മോശം ഭാഷാ ഉപയോഗം’; ആർസിബി കോച്ച് ആൻഡി ഫ്ലവറിന് താക്കീതും പിഴയും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം...

സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍....

വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത്...

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

ബാഫ്റ്റയിൽ തരംഗമായി ‘അഡോളസെൻസ്’; ചരിത്രമെഴുതി 16കാരൻ ഓവൻ കൂപ്പർ

ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ്...

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...

തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം....
spot_img

Related Articles

Popular Categories

spot_img