“ഇസ്രയേലിന്റെ ‘മാനവിക നഗരം’ പലസ്തീനികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളായിരിക്കും”; മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ച ‘മാനവിക നഗരം’ എന്ന ആശയത്തെ വിമർശിച്ച് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെർട്ട്. റഫയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പടുത്തുയർത്തുമെന്ന് ഇസ്രയേല്‍ കാറ്റ്സ് പ്രഖ്യാപിച്ച നഗരം പലസ്തീനികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളായിരിക്കുമെന്നും അതുവഴി വംശീയ ഉന്‍മൂലനമാകും നടക്കുക എന്നും എഹുദ് ഓള്‍മെർട്ട് വ്യക്തമാക്കി.

ഇസ്രയേല്‍ ഇപ്പോള്‍ തന്നെ ഗാസയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുണ്ടെന്നും ക്യാംപ് നിർമിക്കുന്നത് ഇത് വർധിക്കാന്‍ കാരണമാകും എന്നും എഹുദ് ഓൾമെർട്ട് പറഞ്ഞു. “അതൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാംപാണ്. എന്നോട് ക്ഷമിക്കണം,” ഓള്‍മെർട്ട് പറഞ്ഞു.

പലസ്തീനികളെ ഗാസ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി തെക്കൻ ഗാസയുടെ അവശിഷ്ടങ്ങളിൽ ഒരു ‘മാനവിക നഗരം’ നിർമിക്കുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ കാറ്റ്സ് സൈന്യത്തോട് ഉത്തരവിട്ടു. തുടക്കത്തിൽ 600,000 ആളുകളെ പാർപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലാകും ഈ നഗരം നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മുഴുവൻ പലസ്തീൻ ജനതയെയും ഇവിടേക്ക് മാറ്റി പാർപ്പിക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാറ്റ്സ് ക്യാംപിനായി ഉദ്ദേശിക്കുന്ന പ്രദേശത്ത് നിന്ന് പിന്മാറാൻ ഇസ്രയേൽ വിസമ്മതിക്കുന്നത് ഗാസയിലെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ മന്ദഗതിയിലാകുന്നതായാണ് ഇസ്രയേൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഇസ്രയേലിന്റെ ഇപ്പോഴത്തെ ഗാസയിലെ പ്രവർത്തനങ്ങളെ വംശീയ ഉന്മൂലനമായി ഓൾമെർട്ട് കണക്കാക്കുന്നില്ല. യുദ്ധത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സാധാരണക്കാരെ ഒഴിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം നിയമപരമാണെന്നാണ് എഹുദ് ഓള്‍മെർട്ടിന്റെ വാദം. ഇതൊടൊപ്പം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് യുദ്ധക്കുറ്റങ്ങൾക്ക് അറസ്റ്റ് വാറണ്ട് നിലവിലുള്ള നെതന്യാഹു, ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തത് തന്നെ സ്തബ്ധനാക്കിയെന്നും ഓൾമെർട്ട് പറഞ്ഞു.

2006 മുതല്‍ 2009 വരെ ഇസ്രയേലിനെ നയിച്ച നേതാവാണ് എഹുദ് ഓൾമെർട്ട് . ഇസ്രയേല്‍- പലസ്തീന്‍ സംഘർഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വക്തവാണ് ഓൾമെർട്ട്. മുൻ പലസ്തീൻ വിദേശകാര്യ മന്ത്രി നാസർ അൽ-കിദ്‌വയുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തിലൊരു പരിഹാരം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി.

Hot this week

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ്...

Topics

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ...

പോലീസ് ഓഫീസറ് ജോജി  ഏബ്രഹാമിന് പ്രത്യേക  ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026ലെ “പോലീസ് ഓഫീസർ ഓഫ് ദ മന്ത്” ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം. ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി. വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഡ്രൈവർ അതിവേഗത്തിൽ ട്രാഫിക്കിലൂടെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഓഫീസർ ഉടൻ പോലീസ് റേഡിയോ വഴി വിവരങ്ങൾ കൈമാറി. തുടർന്ന് 10000 ബ്ലോക്കിൽ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടതോടെ,16കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓഫീസർ എബ്രഹാം കാല്നടയായി പിന്തുടർന്ന് നിർത്താൻ നിർദ്ദേശം നൽകിയപ്പോൾ പ്രതി കീഴടങ്ങി. പരിശോധനയിൽ വാഹനം ഫെബ്രുവരി 9ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ലോവർ സൗത്താംപ്ടൺ പോലീസ് ഡിപ്പാർട്മെന്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറി. സാഹസികവും ഉത്തരവാദിത്തപരവുമായ ഇടപെടലിലൂടെ പൊതുസുരക്ഷ ഉറപ്പാക്കിയ ഓഫീസർ ജോജി എബ്രഹാമിന്റെ പ്രവർത്തനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.

ചരിത്രവഴികളിലെ സ്മരണ പുതുക്കാൻ ചിക്കാഗോ രൂപത:  ചിക്കാഗോ രൂപതയുടെ  ‘പയനീർസ് & സീനിയേഴ്സ്’ സംഗമം  ജൂബിലി കൺവൻഷനിൽ

സീറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും രജത ജൂബിലി കൺവെൻഷന്റെയും...
spot_img

Related Articles

Popular Categories

spot_img