വിഎസ് എന്ന തിരുത്തല്‍വാദി; പാർട്ടി നടപടിയെടുത്തത് 11 തവണ

വിഎസിന് എതിരെ 11 തവണയാണ് പാർട്ടി നടപടി ഉണ്ടായത്. അപ്പോഴൊക്കെ ആ തിരുത്തുകളെല്ലാം അംഗീകരിച്ച് അടുത്ത വിഷയം ഉയർത്തി സജീവമാകും ആ കമ്മ്യൂണിസ്റ്റ്. രാഷ്ട്രീയത്തിൽ സക്രിയമായ കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽവാദിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാൽ ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല.

വിഎസിനെതിരായ ആദ്യ താക്കീത് 1965ലാണ് ഉണ്ടായത്. അന്ന് ചൈനീസ് ചാരന്മാർ എന്നു മുദ്രകുത്തി സിപിഐഎം നേതാക്കളെയെല്ലാം ജയിലിലിട്ട കാലം. വിഎസ് തിരുവനന്തപുരം ജയിലിലായിരുന്നു. അന്നു പാകിസ്ഥാനുമായുള്ള യുദ്ധം മുറുകിയപ്പോൾ സൈനികർക്കായി വിഎസ് രക്തം നൽകി.

ഈ വാർത്ത ദേശാഭിമാനിയിൽ വന്നതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്ന എം.വി. രാഘവനും ഇ.കെ. നായനാരും ഇടഞ്ഞു. ജയിൽ കമ്മിറ്റി കൂടി വിഎസിന്‍റെ നിലപാട് തള്ളി എന്നാണ് ആത്മകഥയിൽ എം.വി.ആർ എഴുതുന്നത്. അതു വിയോജിപ്പിന്‍റെ തുടക്കം മാത്രമായിരുന്നു.

  • 1988ൽ പാർട്ടി നിലപാടിനു വിരുദ്ധമായി അതിരപ്പിള്ളി പദ്ധതിയെ എതിർത്തതിന് പരസ്യ താക്കീത്.
  • 1998ൽ വിഭാഗീയതയെ പിന്തുണച്ചതിന് പരസ്യ താക്കീത്.
  • 2007ൽ പിണറായി വിജയനൊപ്പം പിബിയിൽ നിന്ന് സസ്പെൻഷൻ.
  • 2009ൽ അച്ചടക്കം ലംഘിച്ചതിന് പിബിയിൽ നിന്ന് പുറത്ത്.
  • 2011ൽ ലോട്ടറി കേസിൽ പരസ്യ താക്കീത്.
  • 2012ൽ ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്നു ഒഞ്ചിയത്തെ വസതി സന്ദർശിച്ചതിന് പരസ്യ ശാസന. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നായിരുന്നു കണ്ടെത്തൽ.
  • 2012ൽ കൂടംകുളം നിലപാടിന് പരസ്യ ശാസന.
  • 2013ൽ അച്ചടക്ക ലംഘനത്തിന് പരസ്യ ശാസനയും വിലക്കും.
  • 2017ൽ അച്ചടക്ക ലംഘനത്തിന് കേന്ദ്ര കമ്മിറ്റിയുടെ പരസ്യ താക്കീത്.

രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽ പക്ഷത്തായിരുന്നു വിഎസ്. ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല. അത്ര രൂഢമൂലമായിരുന്നു ആ ബന്ധം.

Hot this week

“ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”; വിലാപയാത്ര ജന്മനാട്ടിലേക്ക്, മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ

വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ...

അന്ന് യെച്ചൂരി വിളിച്ചു, ‘കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ’; ഒടുവില്‍ ആ മരണം അറിയാതെ വിഎസും യാത്രയായി

'വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ'... 2016 ലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി...

വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച റഷ്യയുമായി ചർച്ചകൾ നടത്തുമെന്ന്...

ഉപരാഷ്ട്രപതിയുടെ രാജിയില്‍ ‘ഞെട്ടി’ കോണ്‍‌ഗ്രസ്; ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലെന്ന് നേതാക്കള്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിന്റെ രാജി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് എംപിമാർ. ധന്‍ഖറിനൊപ്പം പ്രവർത്തിച്ചതിന്റെ...

Topics

“ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”; വിലാപയാത്ര ജന്മനാട്ടിലേക്ക്, മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ

വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ...

അന്ന് യെച്ചൂരി വിളിച്ചു, ‘കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ’; ഒടുവില്‍ ആ മരണം അറിയാതെ വിഎസും യാത്രയായി

'വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ'... 2016 ലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി...

വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച റഷ്യയുമായി ചർച്ചകൾ നടത്തുമെന്ന്...

ഉപരാഷ്ട്രപതിയുടെ രാജിയില്‍ ‘ഞെട്ടി’ കോണ്‍‌ഗ്രസ്; ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലെന്ന് നേതാക്കള്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിന്റെ രാജി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് എംപിമാർ. ധന്‍ഖറിനൊപ്പം പ്രവർത്തിച്ചതിന്റെ...

വിപ്ലവ സൂര്യന് കണ്ണീ​രോടെ വിട ചൊല്ലാൻ നാട്; രാവിലെ ദർബാർ ഹാളിൽ പൊതുദർശനം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

സമരനായകൻ വിഎസ് അച്യുതാനന്ദന് വിട നൽകാൻ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരത്തെ വീട്ടിലുള്ള...

‘അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളി; വിഎസ് എന്ന രണ്ടക്ഷം കേരളത്തിന്റെ പ്രതീകം’; മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ്...

വിഎസിന്റെ വിയോ​ഗം; സംസ്ഥാനത്ത് നാളെ അവധി; മൂന്ന് ദിവസം ദുഃഖാചരണം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ...
spot_img

Related Articles

Popular Categories

spot_img