ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍, ഒപ്പം ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍; സ്‌നേഹ പഠനത്തില്‍ മിടുക്കിയെന്ന് കുടുംബം

കഴിഞ്ഞ ദിവസം യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്‌നേഹ ദേബാനന്ദ് പഠനത്തില്‍ മിടുമുടിക്കിയായിരുന്നുവെന്ന് കുടുംബം. രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് കോഴ്‌സുകള്‍ സ്‌നേഹ പഠിച്ചിരുന്നു. കൂടാതെ ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍ ആയും ജോലി നോക്കിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനിയായിരുന്ന സ്‌നേഹാ ദേബാനന്ദിനെ കാണാതായി ആറ് ദിവസങ്ങള്‍ക്കു ശേഷമാണ് യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യമുനാ നദിയിലെ ഗീത ഫ്‌ലൈ ഓവറിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്.

ത്രിപുര സ്വദേശികളായ കുടുംബം സ്‌നേഹയുടെ വിദ്യാഭ്യാസത്തിനായാണ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആത്മറാം സനാതന ധര്‍മ കോളേജില്‍ ഗണിതത്തില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. മദ്രാസ് ഐഐടിയില്‍ ഡാറ്റ സയന്‍സ് ആന്റ് പ്രോഗ്രാമിങ്ങില്‍ കോഴ്‌സ് ചെയ്യുന്നതായും സ്‌നേഹയുടെ ലിങ്ക്ഡിന്‍ ബയോയില്‍ പറയുന്നുണ്ട്. കൂടാതെ, ഒസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണായി ജോലി ചെയ്യുന്നതായും ബയോയില്‍ നിന്ന് വ്യക്തമാകുന്നു.

ചെറിയ പ്രായമായിരുന്നെങ്കിലും സ്‌നേഹയെ കുടുംബത്തിലെ എല്ലാവരും ബഹുമാനിച്ചിരുന്നതായി ബന്ധു പറയുന്നു. ‘ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുകയായിരുന്നു അവള്‍. അതേസമയം, ജോലിയും ചെയ്തിരുന്നു. ആരോടും പണം വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. മിടുമിടുക്കിയായിരുന്നു സ്‌നേഹയെന്നും ബന്ധു പറയുന്നു.

എന്നാല്‍, കഴിഞ്ഞ ഏതാനും മാസമായി സ്‌നേഹ അസ്വസ്ഥയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയെ അലട്ടിയിരുന്നതെന്നാണ് കരുതുന്നത്. സ്‌നേഹയുടെ പിതാവ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടു മുമ്പ് ഹോസ്റ്റലില്‍ നിന്നും സ്‌നേഹയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. സ്‌നേഹയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍, സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് പറയുന്നുണ്ട്. ‘എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്, ഇത് എന്റെ മാത്രം തീരുമാനമാണ്’ എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Hot this week

നാട്ടിൽ വരാതിരുന്നാൽ മോശക്കാരാകുമോ?കാനഡയിൽ തന്നെ കഴിയാനാണ് ഇഷ്ടം,സംശയം പങ്കുവച്ച് യുവതി

വിദേശത്ത് താമസിക്കുന്ന ചിലരെങ്കിലും അനുഭവിക്കുന്ന പ്രതിസന്ധിയാണ് അവിടെ തന്നെ കഴിയണോ, അതോ...

ഡക്കറ്റിന്‍റെ വിക്കറ്റെടുത്തശേഷമുള്ള അമിതാവേശം, മുഹമ്മദ് സിറാജിന് പിടിവീണു, പിഴയിട്ട് ഐസിസി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷമുള്ള...

മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഒരിക്കലും ചെയ്യരുതാത്ത അഞ്ച് തെറ്റുകൾ!

രാജ്യത്ത് ഇപ്പോൾ ഓട്ടോമാറ്റിക് കാറുകൾക്ക് വളരെ പ്രചാരമുണ്ട്. പക്ഷേ മാനുവൽ ഗിയർബോക്സ്...

നിങ്ങൾ ദിവസവും 30 കിമീ കാർ ഓടിക്കാറുണ്ടോ? പെട്രോളോ അതോ ഡീസൽ കാറാണോ നിങ്ങൾക്ക് മെച്ചം?

ഇന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പെട്രോൾ വാങ്ങണോ...

ഇളയരാജയ്‍ക്ക് തിരിച്ചടി, സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി....

Topics

നാട്ടിൽ വരാതിരുന്നാൽ മോശക്കാരാകുമോ?കാനഡയിൽ തന്നെ കഴിയാനാണ് ഇഷ്ടം,സംശയം പങ്കുവച്ച് യുവതി

വിദേശത്ത് താമസിക്കുന്ന ചിലരെങ്കിലും അനുഭവിക്കുന്ന പ്രതിസന്ധിയാണ് അവിടെ തന്നെ കഴിയണോ, അതോ...

ഡക്കറ്റിന്‍റെ വിക്കറ്റെടുത്തശേഷമുള്ള അമിതാവേശം, മുഹമ്മദ് സിറാജിന് പിടിവീണു, പിഴയിട്ട് ഐസിസി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷമുള്ള...

മാനുവൽ ഗിയർ കാർ ഓടിക്കുമ്പോൾ ഒരിക്കലും ചെയ്യരുതാത്ത അഞ്ച് തെറ്റുകൾ!

രാജ്യത്ത് ഇപ്പോൾ ഓട്ടോമാറ്റിക് കാറുകൾക്ക് വളരെ പ്രചാരമുണ്ട്. പക്ഷേ മാനുവൽ ഗിയർബോക്സ്...

നിങ്ങൾ ദിവസവും 30 കിമീ കാർ ഓടിക്കാറുണ്ടോ? പെട്രോളോ അതോ ഡീസൽ കാറാണോ നിങ്ങൾക്ക് മെച്ചം?

ഇന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പെട്രോൾ വാങ്ങണോ...

ഇളയരാജയ്‍ക്ക് തിരിച്ചടി, സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി....

കേരളത്തിന് അഭിമാന നേട്ടം, സംസ്ഥാനത്തെ 7 സർക്കാർ ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി...

‘ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍; അമ്മയുടെ മരണത്തില്‍ ദുരൂഹത’; സുപ്രിംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശി സുനിത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ...

“ഇസ്രയേലിന്റെ ‘മാനവിക നഗരം’ പലസ്തീനികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളായിരിക്കും”; മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ച 'മാനവിക നഗരം' എന്ന ആശയത്തെ വിമർശിച്ച്...
spot_img

Related Articles

Popular Categories

spot_img