ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍, ഒപ്പം ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍; സ്‌നേഹ പഠനത്തില്‍ മിടുക്കിയെന്ന് കുടുംബം

കഴിഞ്ഞ ദിവസം യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്‌നേഹ ദേബാനന്ദ് പഠനത്തില്‍ മിടുമുടിക്കിയായിരുന്നുവെന്ന് കുടുംബം. രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് കോഴ്‌സുകള്‍ സ്‌നേഹ പഠിച്ചിരുന്നു. കൂടാതെ ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍ ആയും ജോലി നോക്കിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനിയായിരുന്ന സ്‌നേഹാ ദേബാനന്ദിനെ കാണാതായി ആറ് ദിവസങ്ങള്‍ക്കു ശേഷമാണ് യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യമുനാ നദിയിലെ ഗീത ഫ്‌ലൈ ഓവറിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്.

ത്രിപുര സ്വദേശികളായ കുടുംബം സ്‌നേഹയുടെ വിദ്യാഭ്യാസത്തിനായാണ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആത്മറാം സനാതന ധര്‍മ കോളേജില്‍ ഗണിതത്തില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. മദ്രാസ് ഐഐടിയില്‍ ഡാറ്റ സയന്‍സ് ആന്റ് പ്രോഗ്രാമിങ്ങില്‍ കോഴ്‌സ് ചെയ്യുന്നതായും സ്‌നേഹയുടെ ലിങ്ക്ഡിന്‍ ബയോയില്‍ പറയുന്നുണ്ട്. കൂടാതെ, ഒസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണായി ജോലി ചെയ്യുന്നതായും ബയോയില്‍ നിന്ന് വ്യക്തമാകുന്നു.

ചെറിയ പ്രായമായിരുന്നെങ്കിലും സ്‌നേഹയെ കുടുംബത്തിലെ എല്ലാവരും ബഹുമാനിച്ചിരുന്നതായി ബന്ധു പറയുന്നു. ‘ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുകയായിരുന്നു അവള്‍. അതേസമയം, ജോലിയും ചെയ്തിരുന്നു. ആരോടും പണം വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. മിടുമിടുക്കിയായിരുന്നു സ്‌നേഹയെന്നും ബന്ധു പറയുന്നു.

എന്നാല്‍, കഴിഞ്ഞ ഏതാനും മാസമായി സ്‌നേഹ അസ്വസ്ഥയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയെ അലട്ടിയിരുന്നതെന്നാണ് കരുതുന്നത്. സ്‌നേഹയുടെ പിതാവ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടു മുമ്പ് ഹോസ്റ്റലില്‍ നിന്നും സ്‌നേഹയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. സ്‌നേഹയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍, സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് പറയുന്നുണ്ട്. ‘എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്, ഇത് എന്റെ മാത്രം തീരുമാനമാണ്’ എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Hot this week

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ്...

Topics

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ...

പോലീസ് ഓഫീസറ് ജോജി  ഏബ്രഹാമിന് പ്രത്യേക  ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026ലെ “പോലീസ് ഓഫീസർ ഓഫ് ദ മന്ത്” ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം. ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി. വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഡ്രൈവർ അതിവേഗത്തിൽ ട്രാഫിക്കിലൂടെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഓഫീസർ ഉടൻ പോലീസ് റേഡിയോ വഴി വിവരങ്ങൾ കൈമാറി. തുടർന്ന് 10000 ബ്ലോക്കിൽ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടതോടെ,16കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓഫീസർ എബ്രഹാം കാല്നടയായി പിന്തുടർന്ന് നിർത്താൻ നിർദ്ദേശം നൽകിയപ്പോൾ പ്രതി കീഴടങ്ങി. പരിശോധനയിൽ വാഹനം ഫെബ്രുവരി 9ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ലോവർ സൗത്താംപ്ടൺ പോലീസ് ഡിപ്പാർട്മെന്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറി. സാഹസികവും ഉത്തരവാദിത്തപരവുമായ ഇടപെടലിലൂടെ പൊതുസുരക്ഷ ഉറപ്പാക്കിയ ഓഫീസർ ജോജി എബ്രഹാമിന്റെ പ്രവർത്തനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.

ചരിത്രവഴികളിലെ സ്മരണ പുതുക്കാൻ ചിക്കാഗോ രൂപത:  ചിക്കാഗോ രൂപതയുടെ  ‘പയനീർസ് & സീനിയേഴ്സ്’ സംഗമം  ജൂബിലി കൺവൻഷനിൽ

സീറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും രജത ജൂബിലി കൺവെൻഷന്റെയും...
spot_img

Related Articles

Popular Categories

spot_img