കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ചാമ്പ്യന്‍മാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്‌സി ഡബ്‌ളിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനക്കാരുടെ കപ്പെടുത്തു. ന്യൂയോര്‍ക്ക് കിങ്‌സാണ് നാലാം സ്ഥാനത്തെത്തിയ  ത്.

ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി കൊത്തുപണിയിലൂടെ കടഞ്ഞെടുത്ത ഉരുക്ക് മുഷ്ഠിയും അടിപതറാത്ത പാദച്ചുവടുകളുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികള്‍ക്ക് ആവേശത്തിന്റെ പൂരക്കാഴ്ചയാണ് കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ആസ്ഥാനമുറപ്പിച്ച ടിസാക്ക് സമ്മാനിച്ചത്.

ചാമ്പ്യന്‍മാരായ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീം, മെല്‍വിന്‍ തോമസ് വാഴപ്പള്ളില്‍-എക്‌സല്‍ റിയല്‍റ്റി & സി.ഒ & മാത്യു കല്ലിടുക്കില്‍ സ്‌പോണ്‍സര്‍ ചെയ്ത 8001 ഡോളറും പ്രോംപ്റ്റ് റിയല്‍റ്റിയുടെ പേരിലുള്ള ട്രോഫിയും, റണ്ണേഴ്‌സ് അപ്പായ കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്‌യ് കാനഡ ടീം ഫോര്‍സൈറ്റ് കണ്‍സ്ട്രക്ഷന്‍-അനീഷ് സൈമണ്‍ സ്‌പോണ്‍സര്‍ ചെയ്ത 6001 ഡോളറും  എം.എച്ച്.എസ് കണ്‍സ്ട്രക്ഷന്റെ പേരിലുള്ള ട്രോഫിയും, മൂന്നാം സ്ഥാനക്കാരായ ഗാലക്‌സി ഡബ്‌ളിന്‍ അയര്‍ലന്‍ഡ് ടീം  യു.ജി.എം-പ്രിന്‍സ് പോള്‍ & ഡോ. ഷിജു സക്കറിയ സ്‌പോണ്‍സര്‍ ചെയ്ത 4001 ഡോളറും അര്‍കോള ഡന്റല്‍ ഡോ. നവീന്‍ നന്‍കിയ ട്രോഫിയും, സ്വന്തമാക്കി. നാലാം സ്ഥാനത്തെത്തിയ ന്യൂയോര്‍ക്ക് കിങ്‌സ്, ഷോണ്‍ ലൂക്ക് വെട്ടിക്കല്‍-താജംസ് മാര്‍ബിള്‍സ് & ഗ്രാനൈറ്റ് സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും സെന്റ് മേരീസ് പെട്രോളിയത്തിന്റെ പേരിലുള്ള ട്രോഫിയും സ്വന്തമാക്കി.  

അഞ്ചു മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ പേര് വിവരങ്ങള്‍ ഇപ്രകാരം. ബ്രായ്ക്കറ്റില്‍ സ്‌പോണ്‍സേഴ്‌സിന്റെ പേരുവിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. * അഞ്ചാം സ്ഥാനം: ഹൂസ്റ്റണ്‍ ബ്രദേഴ്‌സ്-$ 1001 (ബെല്‍ ഫോര്‍ട്ട് ലോയല്‍ ഇന്‍വസ്റ്റ്‌മെന്റ്) * ആറാം സ്ഥാനം: ഗരുഡന്‍സ് ടൊറന്റോ-$ 1001 (സന്ദീപ് തേവര്‍വേലില്‍-പെറി ഹോംസ്: എ ട്രഡീഷന്‍ ഓഫ് എക്‌സലന്‍സ്) * ഏഴാം സ്ഥാനം: കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലാക്ക്- $ 1001 (ആന്‍സ് ഗ്രോസറി) * എട്ടാം സ്ഥാനം: ഹോക്‌സ് കാനഡ- $ 1001 (സീബ്രാ പ്രോഡക്ട്‌സ് എല്‍.എല്‍.സി).

പുരുഷകേസരികള്‍ക്കൊപ്പം മഹിളാമണികളും വിട്ടുവീഴ്ചയില്ലാതെ പോരടിച്ചപ്പോള്‍, ഡാളസ് ഡാര്‍ളിങ്‌സിന്റെ പെണ്‍കരുത്ത് ട്രോഫിയില്‍ മുത്തമിടുകയും മസാല ഹട്ട്-റിമല്‍ & സുനില്‍ സ്‌പോണ്‍സര്‍ ചെയ്ത $ 2501  നേടിയെടുക്കുകയും ചെയ്തു. രണ്ടാം സ്ഥാനം ഹൂസ്റ്റണ്‍ കാന്താരീസും-$ 1501  (മാസ് മ്യൂച്വല്‍ ഇന്‍ഷുറന്‍സ്-ജോര്‍ജ് ജോസഫ് സി.എച്ച്.എഫ്.സി), മൂന്നാം സ്ഥാനം ഷിപ്പ്മാന്‍ കോവ് ടഗ് റിബല്‍സും-$ 1001  (ജെനുവിന്‍ ക്രാഫ്റ്റ്-മാത്യു & അലക്‌സ്) കരസ്ഥമാക്കി.

ഹെവി വെയ്റ്റ് വിഭാഗത്തില്‍ ഹൂസ്റ്റണ്‍ കിങ്‌സ് ക്ലബ് ഒന്നാം സ്ഥാനത്തെത്തി സൈക്കിള്‍ അഗര്‍ബത്തീസ് സ്‌പോണ്‍സര്‍ ചെയ്ത $ 1501 സ്വന്തമാക്കി. രണ്ടാം സ്ഥാനം-ഹൂസ്റ്റണ്‍ സ്റ്റാലിയന്‍സും-$ 1001 (നെക്‌സിനോവ്, സൊലൂഷന്‍സ് ഫോര്‍ ബിസിനസ്), മൂന്നാം സ്ഥാനം ഹൂസ്റ്റണ്‍ റോയല്‍സും-$ 501  (ലിജോ ലൂക്കോസ്) നേടി.

കൊടുങ്കാറ്റിലും ആടിയുലയാത്ത മെയ്ക്കരുത്തും മനക്കരുത്തും കാട്ടി 1 മുതല്‍ 7 വരെയുള്ള ബെസ്റ്റ് പൊസിഷനുകളിലെത്തിയ ശ്രീരാഗ്-ഗ്ലാഡിയേറ്റര്‍, ഗീരു-കെ.ബി.സി, ജെയ്‌സ്-ന്യൂയോര്‍ക്ക് കിങ്‌സ്, ജിനേഷ്-ഗാലക്‌സി അയര്‍ലന്‍ഡ്, റോബിന്‍സണ്‍-ഗ്ലാഡിയേറ്റര്‍, സുമല്‍-കെ.ബി.സി, ഷിന്റോ-ഗാലക്‌സി അയര്‍ലന്‍ഡ് ട്രോഫിയും ആകര്‍ഷകമായ പ്രൈസ് മണിയും കരസ്ഥമാക്കി. ഗ്ലാഡിയേറ്ററിന്റെ അജീഷ് ആണ് മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍. ഗ്ലാഡിയേറ്ററിന്റെ അനന്തു ബെസ്റ്റ് കോച്ചായി.

പോരാട്ടച്ചൂട് ശമിപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസണ്‍-4 വടംവലി പോരാട്ടങ്ങള്‍ നടന്നത്. അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മല്‍സരമായിരിരുന്നു ഇത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച ഗോദയിലേയ്ക്ക് കച്ചമുറുക്കി എത്തിയത് യു.എസ്.എയ്ക്ക് പുറമെ കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ടീമുകളാണ്.

മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ടിസാക്ക് ചെയര്‍മാന്‍ ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി രാജു, സെക്രട്ടറി ജിജോ കരോട്ട്മുണ്ടയ്ക്കല്‍, ട്രഷറര്‍ റിമല്‍ തോമസ്, പി.ആര്‍.ഒ ജിജു കുളങ്ങര, വൈസ് പ്രസിഡന്റ് ജോയി തൈയില്‍, ജോയിന്റ് സെക്രട്ടറി മാത്യൂസ് കറുകക്കളം, ജോയിന്റ് ട്രഷറര്‍ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.

ജീമോന്‍ റാന്നി

Hot this week

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

Topics

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത്...

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ...
spot_img

Related Articles

Popular Categories

spot_img