സമരങ്ങളെ കിരാതമായി അടിച്ചമർത്തി, പൗരസ്വാതന്ത്ര്യങ്ങളെ കാറ്റിൽപ്പറത്തിയ; അടിയന്തരാവസ്ഥയുടെ 50-ാം വർഷം

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റിൽപ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമർത്തി ഇന്നേയ്ക്ക്, 50 വർഷം മുമ്പ് മറ്റൊരു ജൂൺ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്.

എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോൺഗ്രസ് നേതാവുമായ ദേവ് കാന്ത് ബറുവ ‘ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ ആഭ്യന്തരവരുമാനം കുറച്ചു. വരൾച്ചയും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ദിരയ്ക്കെതിരെ സമരങ്ങൾക്കിടയാക്കി. സർക്കാർ സമരങ്ങളെ കിരാതമായി അടിച്ചമർത്തിത്തുടങ്ങി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ലവം പ്രഖ്യാപിച്ചു.

1971 ലെ പൊതുതിരഞ്ഞെടുപ്പിൽ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂൺ 12-ന് വിധിച്ചു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കി. അപ്പീലിൽ വാദം കേട്ട സുപ്രീം കോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാർലമെന്റിൽ പങ്കെടുക്കാമെന്നും സോപാധിക സ്റ്റേ അനുവദിച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വെക്കേഷൻ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്, ചരിത്രവിധിയുടെ പതിമൂന്നാം നാൾ, 1975 ജൂൺ 25 -ന് ദൽഹി രാംലീലാ മൈതാനിയിൽ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഗമം. അന്ന് അർദ്ധരാത്രി ഇന്ദിരാ ഗാന്ധിയുടെ ശിപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ ഉത്തരവെത്തി- ‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.

Hot this week

നിങ്ങൾ യാത്ര ചെയ്യാൻ പോകുന്ന വിമാനത്തിന്റെ പഴക്കം കണ്ടെത്താം, വെറും 1 മിനിട്ട് മതി!

10 വര്‍ഷം വരെ പ്രായം ചെയ്യ വിമാനങ്ങള്‍ പൊതുവെ പുതിയതായാണ് കണക്കാക്കുക....

പാണ്ഡവരും രാമലക്ഷ്മണൻമാരും സന്ദര്‍ശിച്ചയിടമെന്ന് ഐതിഹ്യം; പക്ഷിപാതാളം എന്ന അത്ഭുതലോകം

രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നാണ് പക്ഷിപാതാളം. വയനാട്ടിലെ ബ്രഹ്മഗിരി കുന്നുകളിലാണ്...

പുതിയ എബിഎസ് നിയമങ്ങൾ, രാജ്യത്ത് ടൂവീലറുകളുടെ വില കൂടാൻ സാധ്യത!

രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ സുരക്ഷയ്ക്കായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കാൻ...

മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം; ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” എത്തി

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പൻചോല വിഷൻ'...

സ്ക്വിഡ് ഗെയിം 3: ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ എത്തി

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങി. ഇതുവരെ...

Topics

നിങ്ങൾ യാത്ര ചെയ്യാൻ പോകുന്ന വിമാനത്തിന്റെ പഴക്കം കണ്ടെത്താം, വെറും 1 മിനിട്ട് മതി!

10 വര്‍ഷം വരെ പ്രായം ചെയ്യ വിമാനങ്ങള്‍ പൊതുവെ പുതിയതായാണ് കണക്കാക്കുക....

പാണ്ഡവരും രാമലക്ഷ്മണൻമാരും സന്ദര്‍ശിച്ചയിടമെന്ന് ഐതിഹ്യം; പക്ഷിപാതാളം എന്ന അത്ഭുതലോകം

രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നാണ് പക്ഷിപാതാളം. വയനാട്ടിലെ ബ്രഹ്മഗിരി കുന്നുകളിലാണ്...

പുതിയ എബിഎസ് നിയമങ്ങൾ, രാജ്യത്ത് ടൂവീലറുകളുടെ വില കൂടാൻ സാധ്യത!

രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ സുരക്ഷയ്ക്കായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കാൻ...

മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം; ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” എത്തി

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പൻചോല വിഷൻ'...

സ്ക്വിഡ് ഗെയിം 3: ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ എത്തി

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങി. ഇതുവരെ...

ഇനി വായിക്കാതെയും മെസേജുകള്‍ അറിയാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്!

AI ഉപയോഗിച്ച് അണ്‍റീഡ് മെസേജുകള്‍ സംഗ്രഹിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്....

ട്രെയിന്‍ ഓടേണ്ട ട്രാക്കിലൂടെ ഹൈസ്പീഡില്‍ പോയത് കാര്‍; മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച് യുവതി

മദ്യലഹരിയില്‍ യുവതിയുടെ സാഹസികതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. മദ്യലഹരിയില്‍...
spot_img

Related Articles

Popular Categories

spot_img