ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇന്നുമുതൽ നിലവിൽ വന്നു. അമേരിക്കയിൽ പത്തുകോടി രൂപാ (ഒരു മില്യൺ ഡോളർ) നിക്ഷേപിക്കുന്നവർക്ക് വളരെ വേഗത്തിൽ ഗോൾഡ് കാർഡുകൾ ഇനിമുതൽ ലഭ്യമാകും. അതിനുള്ള നടപടി ക്രമങ്ങൾ അതാത് രാജ്യത്തെ എംബസികളിൽ പൂർത്തിയായി. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ ഗോൾഡ് കാർഡ് വിസ പ്രോഗ്രാം.
ഈ വിസയ്ക്ക് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം സ്വത്തുവിവരങ്ങളും പത്ത് കോടി ബാങ്കിൽ നിക്ഷേപിച്ചതിന്റെ തെളിവും ഹാജരാക്കണം. ഈ വിസയ്ക്കുള്ള അപേക്ഷ ഫീസ് പതിനയ്യായിരം ഡോളർ ആണ്. ഏതെങ്കിലും കാരണത്താൽ അപേക്ഷ നിരസിച്ചാൽ അപേക്ഷ ഫീസായി അടച്ച ഈ ഫീസ് അപേക്ഷകന് നഷ്ടപ്പെടും. ക്രിമിനൽ കേസുകളിലോ മറ്റ് കേസുകളിലോ പെട്ടവർക്ക് അയോഗ്യത ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിസയ്ക്ക് അപേക്ഷിക്കണ്ട വെബ്സൈറ്റ് www.trumpcard.gov
ട്രംപിന്റെ പുതിയ പ്ലാറ്റിനം കാർഡ് വിസയും താമസിയാതെ പുറത്തിറക്കും. ഈ വിസയ്ക്ക് ഫീസ് പതിനയ്യായിരം ഡോളർ തന്നെയാണ്, പക്ഷെ നിക്ഷേപത്തുക അൻപത് കോടിയാണ്. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തിറക്കുമെന്നത് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു.
പന്തളം ബിജു



